Home  >>  Kollam  >>  Kottarakkara
kottarakara
മണ്ഡലംവാര്‍ത്തകള്‍
മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

ഓയൂര്‍ : പൂയപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. 16 വാര്‍ഡുകളിലും സാനിറ്റേഷന്‍ സമിതി ചേര്‍ന്നു. പഞ്ചായത്തുതലത്തില്‍ പകര്‍ച്ചവ്യാധി രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് അറിയിപ്പുകള്‍ നല്‍കി. റബ്ബര്‍ മേഖലകളില്‍ ടാപ്പിങ് ചിരട്ടകള്‍ കമഴ്ത്താത്ത ഉടമകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് റബ്ബര്‍തോട്ടം ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പൂയപ്പള്ളി ഗായത്രി കോളേജുമായി ചേര്‍ന്ന് ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ദീപക് എസ് പിള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ ഗിനിലാല

ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു

കൊട്ടാരക്കര : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ബിജുവിനെ കോടതിയില്‍ ഹാജരാക്കിയത്. ബിജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെ

ശക്തമായ മഴയില്‍ വീട് തകര്‍ന്നു.

കൊട്ടാരക്കര : കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടു തകര്‍ന്നു. ഇലഞ്ഞിക്കോട് ദിവ്യാഭവനില്‍ രാജേന്ദ്രന്‍ പിള്ളയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഓട്‌മേഞ്ഞ മേല്‍ക്കൂരയുടെ ഒരുഭാഗം നിലം പൊത്തുകയായിരുന്നു. എം.സി.റോഡില്‍ വാളകത്ത് മേഴ്‌സി ആശുപത്രിക്കു സമീപം വൈദ്യുത പോസ്റ്റ് നിലംപൊത്തിയത് വൈദ്യുതി തടസ്സത്തിന് കാരണമായി

മന്ത്രി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു

കൊട്ടാരക്കര : കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയുടെ സൗകര്യമില്ലായ്മയും ശോചനീയാവസ്ഥയും നേരില്‍ കണ്ട് മനസിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എ

വീഡിയോ വാര്‍ത്തകള്‍
ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു
വാര്‍ത്തകളിലൂടെ
കൊട്ടാരക്കരയില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു

കൊട്ടാരക്കരയില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു

കൊട്ടാരക്കര : മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും കൊട്ടാരക്കര പട്ടണത്തിലെ മാലിന്യം നീക്കം ചെയ്യുന്നതില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്റിലേയ്ക്ക് ബസുകള്‍ കയറുന്ന വഴിക്കരികില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മാലിന്യം ക

കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നു

കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നു

കൊട്ടാരക്കര : ലോക പരിസ്ഥിതി ദിനം നാടെങ്ങും ആചരിക്കുമ്പോള്‍ കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ദേശീയപാതയോരങ്ങള്‍ ഉള്‍പ്പെടെയുള്ള വഴിയോരങ്ങളും മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നു. മാലിന്യ നീക്കം നടക്കാത്തത് മാറാ രോഗങ്ങള

എക്‌സൈസ് ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍

എക്‌സൈസ് ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍

കൊട്ടാരക്കര : കൊട്ടാരക്കര എക്‌സൈസ് ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍. നാല്‍പ്പത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടം ഏത് സമയത്തും നിലമ്പൊത്താം എന്ന അവസ്ഥയിലാണ് . മേല്‍ക്കൂരയും ഭിത്തികളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ ജീവന്‍ പണയം വെച്ചാണ് ജീവനക്കാ

മറ്റു മണ്ഡലങ്ങളിലൂടെ
വനം ജോലികളില്‍ ക്രമക്കേടെന്ന് പരാതി

വനം ജോലികളില്‍ ക്രമക്കേടെന്ന് പരാതി

പത്തനാപുരം : വനംവകുപ്പ് റെയ്ഞ്ചുകളില്‍ നടക്കുന്ന വര്‍ക്കുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി പരാതി. ചെമ്പനരുവിയിലെ മണ്ണാറപ്പാറ റെയ്ഞ്ചിലെ വര്‍ക്കുകളില്‍ കണ്‍വീനറെ നിയമിച്ചതിലും പണികള്‍ നടത്തിയതിലുമടക്കം ക്രമക്കേടുകള്‍ നടത്തി ലക്ഷങ്ങള്‍ അപഹരിച്ചതായി കാട്ടി പ്രദേശവാസി വനംവകുപ്പ് വിജിലന്‍സ് സിസിഎഫിന് പരാതി നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മണ്ണാറപ്പാറ റെയ്ഞ്ചില്‍ ഒരു കോടിയോളം രൂപയുടെ വിവിധ വര്‍ക്കുകള്‍ നടന്നതിലാണ് ക്രമക്കേട് നടന്നത് . കൂടാതെ ഫയര്‍ലൈന്‍ തെളിക്കലടക്കമുള്ള ചില വര്‍ക്കുകള്‍ നടത്താതെ പണികള്‍ നടന്നതായി കാണിച്ച് ലക്ഷക്കണക്കിന് രൂപ വനംവകുപ്പില്‍നിന്ന് മാറിയെടുത്തതായും പരാതിയില്‍ പറയുന്

പീഡനം : ഏഴുവര്‍ഷത്തിനു ശേഷം പിടിയില്‍

പീഡനം : ഏഴുവര്‍ഷത്തിനു ശേഷം പിടിയില്‍

പുനലൂര്‍ : വിവാഹവാഗ്ദാനം നല്‍കി ഗള്‍ഫിലും നാട്ടിലും വച്ച് യുവതിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവ് പിടിയില്‍. ചെളിക്കുഴി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച മണ്ണടി സ്വദേശി നവാബ് ഖാന്‍ ആണ് പിടിയിലായത്. ഗള്‍ഫില്‍ ഒരു വീട്ടിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഇയാള്‍ അതേ വീട്ടില്‍ ജോലിക്കു നിന്നിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് നാട്ടിലെത്തിയപ്പോള്‍ ചെളിക്കുഴിയിലെ യുവതിയുടെ വീട്ടില്‍ ഇയാള്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി പത്തനാപുരം പൊലീസില്‍ പരാതി നല്‍കി. മുങ്ങിയ യുവാവ് പെരിന്തല്‍മണ്ണയിലേക്ക് താമസം മാറുകയും അവിടെയുളള ഒരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം തെന്മല പൊലീസ് സ്റ്റേഷനു സമീപം മെഡിക്കല്‍ സ്റ്റോര്‍ നടത്തിവരുമ്പോഴാണ് പിടിയിലായത്.

വൃക്കതട്ടിപ്പ് നടത്തിയത് ബിജു രാധാകൃഷണനെന്ന് സംശയം

വൃക്കതട്ടിപ്പ് നടത്തിയത് ബിജു രാധാകൃഷണനെന്ന് സംശയം

പുനലൂര്‍ : രോഗിയായ പെണ്‍കുട്ടിക്ക് വൃക്ക വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയ യുവാവിനെയും യുവതിയെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചു.വാളക്കോട് മുംതാസ് മന്‍സിലില്‍ ഹമീദ് ഹുസൈന്‍ ആണ് പരാതിക്കാരന്‍. 2010 ല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൃക്ക തട്ടിപ്പ് നടത്തിയവര്‍ക്ക് സോളാര്‍ തട്ടിപ്പു കേസിലെ ബിജു രാധാകൃഷ്ണനുമായും സരിതാ നായരുമായും രൂപസാമ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. 2007 ലാണ് സംഭവം. വൃക്കരോഗത്തെത്തുടര്‍ന്ന് മരണാസന്നയായ ഹമീദിന്റെ മകള്‍ മുംതാസിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ നിര്‍ദ്ദേശിച്ചു. ചികിത്സയിലിരിക്കെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് തട്ടിപ്പുകാര്‍ ഇവരെ പരിചയപ്പെട്ടത്. ബിജു വിജയന്‍, ലക്ഷ്മി എന്നിവരാണ് വൃക്ക വാഗ്ദാനം ചെയ്ത് ഇവരെ സമീപിച്ചത്. പലപ്പോഴായി ഒന്നര ലക്ഷം രൂപ ഇവരുടെ കയ്യില്‍ നിന്നു വാങ്ങിയ പ്രതികള്‍ പണം വാങ്ങിയ ശേഷം മുങ്ങി. സമയത്ത് വൃക്ക മാറ്റിവയ്ക്കാനാവാതെ 2010 ല്‍ പെണ്‍കുട്ടി മരിക്കുകയും ചെയ്തു. ഇതേത്തു

റിപ്പോര്‍ട്ടറെ ആക്രമിച്ചത് മണല്‍ മാഫിയയെന്ന് യൂത്ത് കോണ്‍ഗ്രസ്

റിപ്പോര്‍ട്ടറെ ആക്രമിച്ചത് മണല്‍ മാഫിയയെന്ന് യൂത്ത് കോണ്‍ഗ്രസ്

പത്തനാപുരം: ചാനല്‍ ലൈവ് റിപ്പോര്‍ട്ടര്‍ പ്രദീപ് ഗുരുകുലം അടക്കമുളള മാദ്ധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് എം എസ് പ്രദീപ്. മണല്‍ മാഫിയയുമായി ബന്ധമുളള ചിലരാണ് കൈയേറ്റം നടത്തിയതെന്നും ഇവര്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്നും പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കുണ്ടയത്തുളള ഒരു പ്രാദേശിക നേതാവാണ് അക്രമത്തിനു പിന്നിലെന്നും മാഫിയയെയും ക്രിമിനലുകളെയും കൂട്ടുപിടിച്ച് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നവരെ തിരിച്ചറിയണമെന്നും പ്രദീപ് പറഞ്ഞു. ഞായറാഴ്ച യൂത്ത് കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പ് സംഘര്‍ഷത്തിനിടെയായിരുന്നു കൈയേറ്റം.

കഴിഞ്ഞകാല നേതാക്കളെ പുതുതലമുറ മാതൃകയാക്കണം : കാനം

കഴിഞ്ഞകാല നേതാക്കളെ പുതുതലമുറ മാതൃകയാക്കണം : കാനം

പത്തനാപുരം : കഴിഞ്ഞകാല നേതാക്കളെ മാതൃകയാക്കാന്‍ പുതുതലമുറയിലെ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കാനം രാജേന്ദ്രന്‍. തൊഴിലാളി നേതാവായിരുന്ന ജോര്‍ജ്ജ് ആശാന്‍ അനുസ്മരണം പത്തനാപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ജോര്‍ജ്ജ് ആശാന്‍ കിഴക്കന്‍ മേഖലയിലെ ട്രേഡ് യൂണിയന്‍ രംഗത്തെ ചരിത്ര പുരുഷന്‍ ആയിരുന്നുവെന്നും അദ്ദേഹത്തെ പോലുള്ളവരുടെ സമരങ്ങളുടെ ഫലാണ് ഇന്ന് തൊഴിലാളി സമൂഹം അനുഭവിക്കുന്ന സൗകര്യങ്ങലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിചേര്‍ത്തു. കല്ലുംകടവ് മംഗല്യ ആഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സിപിഐ മണ്ഡലം പ്രസിഡന്റ് എം ജിയാസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്

40 പവന്‍ സ്വര്‍ണ്ണവും 2000 രൂപയും മോഷണം പോയി

40 പവന്‍ സ്വര്‍ണ്ണവും 2000 രൂപയും മോഷണം പോയി

പുനലൂര്‍ : മണിയാറില്‍ ചൊവ്വാഴ്ച രാത്രി വീട്ടിലുണ്ടായ മോഷണത്തില്‍ 40 പവന്‍ സ്വര്‍ണ്ണവും 2000 രൂപയും നഷ്ടപ്പെട്ടതായി പരാതി. അഞ്ചല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചക്കാലയില്‍ മാമച്ചന്റെ വീട്ടിലാണ് മോഷണം നടന്നത് . വിദേശത്തുള്ള മാമച്ചന്റെ ഭാര്യയും മൂന്ന് മക്കളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് . ജനലില്‍ കൂടി വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്നാണ് നിഗമനം . കിടപ്പ് മുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് നഷ്ടപ്പെട്ടത് . പുലര്‍ച്ചെയാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത് . ഡിവൈഎസ്പി കെ.എല്‍ ജോണ്‍ കുട്ടി, സിഐ ആര്‍ വിജയന്‍, എസ്‌ഐ കെ.എസ് ഗോപകുമാര്‍ എന

തകര്‍ന്ന റോഡില്‍ കൃഷിയിറക്കി പ്രതിഷേധിച്ചു

തകര്‍ന്ന റോഡില്‍ കൃഷിയിറക്കി പ്രതിഷേധിച്ചു

അഞ്ചല്‍ : ഗതാഗത യോഗ്യമാല്ലാതെ തകര്‍ന്ന റോഡില്‍ നാട്ടുകാര്‍ കൃഷിയിറക്കി പ്രതിഷേധിച്ചു. പനച്ചവിള, വയയ്ക്കല്‍, അസുരമംഗലം റോഡാണ് വെള്ളം കെട്ടിനിന്ന് ചെളിക്കുണ്ടായി മാറിയത് . കാല്‍നട യാത്ര പോലും ദുഷ്‌ക്കരമായ റോഡില്‍ കൂടി സാഹസികമായാണ് പ്രദേശവാസികളുടെ യാത്ര. ഇതുവഴി മുന്‍പ് ബസ് സര്‍വ്വീസ് ഉണ്ടായിരുന്നെങ്കിലും റോഡ് തകര്‍ന്നതോടെ സര്‍വ്വീസ് നിര്‍ത്തി. എംഎല്‍എ ഫണ്ടില്‍ നിന്നും റോഡിന്റെ നവീകരണത്തിനായി തുക അനുവധിച്ചിരുന്നതായും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഫണ്ട് ലാപ്‌സായി പോയതായും നാട്ടുകാര്‍ കുറ്റപ്പെടുത്തി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന

മാലിന്യക്കൂമ്പാരത്തിനെതിരെ പ്രതിഷേധം

മാലിന്യക്കൂമ്പാരത്തിനെതിരെ പ്രതിഷേധം

ചടയമംഗലം : പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചടയമംഗലം ഗ്രാമ പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യം കുമിഞ്ഞു കൂടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) സംസ്ഥാന സമിതി അംഗം മടത്തില്‍ മോഹനന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആദ്യത്തെ എലിപ്പനി മരണം സംഭവിച്ചത് ചടയമംഗലത്തായിരുന്നെന്നും ഡെങ്കിപ്പനി ബാധിച്ച് ചടയമംഗലത്ത് മാത്രം അഞ്ച് പേര്‍ മരണപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലും മിക്ക പൊതു സ്ഥലങ്ങളും മാലിന്യക്കൂമ്പാരമായി മാറിയതായി മോഹനന്‍ പിള്ള ആരോപിച്ചു. പ്രദേശത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളുടേയും സ്ഥാപനങ്ങളുട

ശക്തമായ കാറ്റിലും മഴയിലും കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം

ശക്തമായ കാറ്റിലും മഴയിലും കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം

പത്തനാപുരം : കനത്ത മഴയിലും ശക്തമായ കാറ്റിലും പത്തനാപുരത്തും കിഴക്കന്‍ മേഖലകളിലും വന്‍ നാശനഷ്ടം. തലവൂര്‍, പട്ടാഴി, പട്ടാഴി വടക്ക്, പാടം, മാങ്കോട്, പുന്നല മേഖലകളിലാണ് നാശനഷ്ടമുണ്ടായത്. പലരുടെയും വീടുകളും പാകമായ കാര്‍ഷിക വിളകളും നിലം പൊത്തി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് മഴക്കെടുതിമൂലം ഉണ്ടായത്. പിടവൂര്‍ അറപ്പുരയില്‍ ശിവദാസന്‍ പിള്ളയുടെ വീടിനു മുകളിലേക്ക് റബര്‍മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. ബ്ലോക്ക് പഞ്ചായത്തംഗം രാധാമോഹന്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി. പലസ്ഥലങ്ങളിലും മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട പ്രദേശങ്ങളും നിരവധിയാണ്. നിലക്കാത്ത മഴയില്‍ റോഡും, തോടും, വയലുകളും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. വാഴ, ചേന, മരച്ചീനി, റബര്‍ എന്നിവ നിലം പൊത്തിയതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.

ഈറ്റകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ അപ്രത്യക്ഷമാകുന്നു

ഈറ്റകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ അപ്രത്യക്ഷമാകുന്നു

തെന്മല : പരമ്പരാഗതമായ പല തൊഴിലുകളും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അക്കൂട്ടത്തില്‍ ഒന്നാണ് ഈറ്റകൊണ്ട് വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴില്‍. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിപണി കീഴടക്കിയതോടെ ഈറ്റ കൊണ്ടും ചൂരല്‍ കൊണ്ടും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഈറ്റയും ചൂരലും യഥേഷ്ടം ലഭ്യമാണെങ്കിലും മലയാളി ഇന്ന് അരി പാറ്റുന്നത് പ്ലാസ്റ്റിക് മുറങ്ങളിലാണ്. തമിഴ്‌നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത് മേലൂര്‍ എന്ന ഗ്രാമത്തിലാണ് ഈ തൊഴിലിന്റെ അവസാന കണ്ണികളെ കണ്ടെത്താനായത്. ഈറ്റകൊണ്ട് 16 തരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ വെറും രണ്ട് തരം കുടകളാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ പൂ കച്ചവടക്കാര്‍ മാത്രമാണ് ഈറ്റ കൂടകള്‍ വാങ്ങുന്നത്. പച്ചക്കറികളും, പഴങ്ങളും പ്ലാസ്റ്റിക് സൃഷിടിയിലായതും ഇവര്‍ക്ക് തിരിച്ചടിയായി. കൂട ഒന്നിന് 30 രൂപ കിട്ടും പക്ഷേ ദിവസം രണ്ടോ മൂന്നോ കൂടകള്‍ മാത്രമേ നിര്‍മ്മിക്കാനാവു. ഈറ്റയുടെ വില കഴിച്ചാല്‍ ദിവസം 60 രൂപ മുതല്‍ 80 രൂപ വരെയാണ് വരുമാനം. 30 വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്ന ഇ

അഞ്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടം ഭാഗീകമായി തകര്‍ന്ന് വീണു

അഞ്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടം ഭാഗീകമായി തകര്‍ന്ന് വീണു

അഞ്ചല്‍ : മുപ്പത്തി ആറ് കോടി രൂപ നിക്ഷേപ സമാഹരണമുള്ള അഞ്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം കഴിഞ്ഞ ദിവസം രാത്രി ഭാഗീകമായി തകര്‍ന്ന് വീണു. ബാങ്കിന്റെ പിന്‍ഭാഗത്ത് പ്രധാനപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും ഇരുന്ന സ്ഥലമാണ് തകര്‍ന്ന് വീണത്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് ബാങ്കിലെ നിരവധി വിലപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും മറ്റും മണ്ണിനടിയില്‍പ്പെട്ട് നശിച്ചു. സമീപ പ്രദേശത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നടത്തിയ സെപ്ടിക് ടാങ്ക് നിര്‍മ്മാണമാണ് കെട്ടിടം തകരാന്‍ കാരണമായതെന്നാണ് പ്രധമിക നിഗമനം. ബാങ്ക് കെട്ടിടത്തോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ലൈവ് വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു എന്ന് ബാങ്ക് സെക്രട്ടറി സമ്മതിക്കുന്നു. തകര്‍ന്ന് വീണ ബാങ്ക് കെട്ടിടത്തിനുള്ളില്‍ ഇരുപത്തി അഞ്ചോളം ഗ്യാസ് സിലി

കൃഷിഭവന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം  മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു

കൃഷിഭവന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി കൃഷിഭവന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷിമൃഗസംരക്ഷണവകുപ്പ് മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു. ചെറുപ്പക്കാരെ കൃഷിയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും കുറഞ്ഞകാലയളവിനുള്ളില്‍ ഉത്പാദിപ്പിച്ച് കൃഷിയില്‍ സ്വയം പര്യാപ്തതനേടാന്‍ വകുപ്പ് ശ്രമംതുടരുകയാണെന്നും മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍, വൈസ് പ്രസിഡന്റ് വി ഗീത, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി സി കോശി വൈദ്യന്‍, കെ ഐ സഞ്ജയ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സി ഒ ഹേമലത, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചടയമംഗലത്ത് 3.5 കോടിയുടെ വികസന പദ്ധതികള്‍

ചടയമംഗലത്ത് 3.5 കോടിയുടെ വികസന പദ്ധതികള്‍

ചടയമംഗലം : ചടയമംഗലം ഗ്രാമപ്പഞ്ചായത്തില്‍ 3.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചടയമംഗലം സര്‍ക്കാര്‍ ആശുപത്രിക്ക് മാത്രം രണ്ടുകോടി രൂപ ചെലവഴിക്കും. ഗവ. ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.90 കോടിയും ലാബ് കെട്ടിടത്തിന് 15 ലക്ഷം രൂപയും അനുവദിച്ചു. കെ.ഇ ഇസ്മയില്‍ എം.പിയുടെ ഫണ്ടില്‍നിന്നാണ് ലാബ് കെട്ടിടത്തിന് തുക അനുവദിച്ചത്. കല്ലുമല പട്ടികജാതി കോളനി വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു. മുല്ലക്കരഎം എഎല്‍ എയുടെ വികസനഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. ലോക ബാങ്കിന്റെ ഫണ്ടുപയോഗിച്ച് ആയുര്‍വേദ ആശുപത്രിക്ക് 44 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മ്മിക്കും. കൃഷിഭവന് സമീപത്ത് പഞ്ചായത്ത് നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

തടിമില്‍ കത്തിനശിച്ചു

തടിമില്‍ കത്തിനശിച്ചു

ചാത്തന്നൂര്‍ : വെളിച്ചിക്കാലയില്‍ തടിമില്‍ തീ കത്തി നശിച്ചു. വെളിച്ചിക്കാല വിളയില്‍വീട്ടില്‍ സലീമിന്റെ ഉടമസ്ഥതയിലുള്ള തടിമില്ലാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തടിമില്ലിന് തീപ്പിടിച്ചത്. നാല് മോട്ടോറുകളും നാട്ടുകാര്‍ കൊണ്ടുവന്ന മരങ്ങളും സ്ലാട്ടറിനുള്ള തടികളും കത്തിനശിച്ചു. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി മില്‍ ഉടമ പറഞ്ഞു. സാമൂഹികവിരുദ്ധര്‍ മില്ലിന് തീയിട്ട് നശിപ്പിച്ചതാണെന്ന് ഉടമ ആരോപിച്ചു. ഉടമയുടെ പരാതിയെ തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവെടുത്തു.

പൊതുമരാമത്തിന്റെ വൃക്ഷങ്ങളുടെ ലേലം നിര്‍ത്തിവെച്ചു

പൊതുമരാമത്തിന്റെ വൃക്ഷങ്ങളുടെ ലേലം നിര്‍ത്തിവെച്ചു

കുളത്തൂപ്പുഴ : പൊതുമരാമത്ത് അഞ്ചല്‍ സെക്ഷന്‍ പരിധിയില്‍ കുളത്തൂപ്പുഴ ഇ.എസ്.എം കോളനി റോഡുവക്കിലായി നിന്നിരുന്ന മൂന്നു മൂട് പ്ലാവുകള്‍ മുറിച്ചു മാറ്റാനുള്ള ലേല നടപടി നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ നിര്‍ത്തിവെച്ചു. പൊതുമരാമത്ത് റോഡുവക്കുകളില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു കടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ തെറ്റിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വൃക്ഷങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് വച്ച് തന്നെ ലേലം ചെയ്യണമെന്നിരിക്കെ പൊതുമരാമത്ത് അഞ്ചല്‍ സെക്ഷന്‍ ഓഫീസില്‍ രഹസ്യമായി ഇന്നലെ ലേലം ഉറപ്പിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. ലക്ഷം രൂപ വിലവരുന്ന വൃക്ഷങ്ങള്‍ വെറും അമ്പതിനായിരം രൂപയ്ക്ക് പൊതുമരാമത്തിന്റെ തന്നെ കരാറുകാരനായ ഏരൂര്‍ സ്വദേശിക്കാണ് ലേലത്തില്‍ നല്‍കിയത്. ഇതു വിവാദമായതിനെ തുടര്‍ന്ന് ലേലനടപടികള്‍ മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ ലേല നടപടി പരസ്യപ്പെടുത്തിയിരുന്നതായും മഴ കാരണമാണ് വൃക്ഷങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് വച്ച് ലേലം ചെയ്യാന്‍ കഴിയാത്തതെന്നും പരാതിയെ തുടര്‍ന്ന് മാറ്റിവച്ച ലേലം 26 ന് രാവിലെ പതിനൊന്നിന് വൃക്ഷചുവട്ടില്‍

സ്ഥാപനങ്ങള്‍ / സാരഥികള്‍
നിസ്വാര്‍ത്ഥ സാമൂഹിക സേവനവുമായി ഒരധ്യാപകന്‍

നിസ്വാര്‍ത്ഥ സാമൂഹിക സേവനവുമായി ഒരധ്യാപകന്‍

സാമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കോട്ടാത്തല കണ്ണമത്ത് വീട്ടില്‍ ബി എസ് ഗോപകുമാറിന് അഭിമാനിക്കാന്‍ ഏറെ വകയുണ്ട് തൊണ്ണൂറുകളില്‍ നടന്ന സാക്ഷരതാ യജ്ഞത്തിന് യൗവനം വിട്ടു മാറാത്ത പ്രായത്തില്‍ നെടുവത്തൂര്‍ കുന്നത്തൂര്‍ പഞ്ചായത്തുകളില്‍ ചുക്കാന്‍ പിടിച്ചത് ഗോപകുമാറായിരുന്നു. ഇന്നിപ്പോള്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ബഹുമുഖ തുടര്‍ വിദ്യാഭ്യാസ പ

റിയല്‍ എസ്‌റ്റേറ്റ്‌
10 സെന്റും വാര്‍ത്തവീടും

10 സെന്റും വാര്‍ത്തവീടും

എം.സി റോഡരികില്‍ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന് സമീപം 10 സെന്റ് സ്ഥലവും കടമുറി ഉള്‍പ്പെടെയുള്ള വാര്‍ത്തവീടും വില്‍പ്പനയ്ക്ക് . ഫോണ്‍ : 9495018834.

10 സെന്റും ഓടിട്ടവീടും

10 സെന്റും ഓടിട്ടവീടും

കോക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും 100 മീറ്റര്‍ അകലെ റോഡരികില്‍ 10 സെന്റ് സ്ഥലവും ഓടിട്ടവീടും വില്‍പ്പനയ്ക്ക് . ഫോണ്‍ : 9495018834.

ഒന്നര ഏക്കര്‍ റബ്ബര്‍ തോട്ടം

ഒന്നര ഏക്കര്‍ റബ്ബര്‍ തോട്ടം

ചക്കുവരയ്ക്കല്‍ ജംഗ്ഷന് സമീപം ഒന്നര ഏക്കര്‍ റബ്ബര്‍ തോട്ടം മൊത്തമായും ചില്ലറയായും വില്‍പ്പനയ്ക്ക് . ഫോണ്‍ : 9947627467

10 സെന്റ് സ്ഥലവും ഓടിട്ടവീടും

10 സെന്റ് സ്ഥലവും ഓടിട്ടവീടും

ചക്കുവരയ്ക്കല്‍ ചാരുകുഴി ജംഗ്ഷന് സമീപം 10 സെന്റ് സ്ഥലവും ഓടിട്ടവീടും വില്‍പ്പനയ്ക്ക് . ഫോണ്‍ : 9947627467

ആശംസകള്‍
പിറനാള്‍ ആശംസകള്‍

പിറനാള്‍ ആശംസകള്‍

ഏപ്രില്‍ 24ന് ഇരുപത്തിനാലാം പിറനാള്‍ ആഘോഷിച്ച മനുരാജിന് സുഹൃത്തുക്കളുടെ ആശംസകള്‍ . വെട്ടിക്കവല ഉദയമംഗലത്ത് മണി രാജിന്റേയും ഷീലയുടേയും മകനാണ് .

സുമിയ്ക്ക് ആശംസകള്‍

സുമിയ്ക്ക് ആശംസകള്‍

ബി എസ് സി നേഴ്‌സിംഗിന് ഒന്നാം റാങ്ക് നേടിയ എസ് സുമിയ്ക്ക് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശംസകള്‍ . കൊട്ടാരക്കര വിജയാ കോളേജ് ഓഫ് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു.

ആശംസകള്‍

ആശംസകള്‍

മാര്‍ച്ച് 18ന് അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന കോക്കാട് സുജാ ഭവനില്‍ സജിയ്ക്കും സന്ധ്യയ്ക്കും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശംസകള്‍ .

പിറനാള്‍ ആശംസകള്‍

പിറനാള്‍ ആശംസകള്‍

ഏപ്രില്‍ 28ന് മൂന്നാം പിറനാള്‍ ആഘോഷിക്കുന്ന അഭിനവിന് (അച്ചു ) ബന്ധുക്കളുടെ ആശംസകള്‍ . കോക്കാട് രാജിഭവനില്‍ രാജേഷ്, സിജി ദമ്പതികളുടെ മകനാണ് .

ആശംസകള്‍

ആശംസകള്‍

ഏപ്രില്‍ 16ന് അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കോക്കാട് രാജിഭവനില്‍ ഡി രാജേഷിനും സിജി രാജേഷിനും ടീം കൊക്കാടന്‍സിന്റെ ആശംസകള്‍

ചരമം
ചിന്നമ്മ (79)

ചിന്നമ്മ (79)

പുത്തൂര്‍ : കല്ലുംമൂട്ടില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി. മക്കള്‍ : പാസ്റ്റര്‍ ബ്ലസന്‍, അച്ചന്‍കുഞ്ഞ്, സൈമണ്‍, പരേതനായ തോമസുകുട്ടി. മരുമക്കള്‍ : മണി, ലാലി, കുഞ്ഞുമോള്‍. സംസ്‌കാരം ജൂണ്‍ 18 ചൊവ്വാഴ്ച 12.30ന് ഐപിസി സെമിത്തേരിയില്‍.

അന്നമ്മ (85)

അന്നമ്മ (85)

പനവേലി : ഇരണൂര്‍ ജീവധാരയില്‍ പരേതനായ വൈ. ദാനിയേലിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കള്‍ : ഗ്രേസിഭായി, സൂസമ്മ, പൊന്നമ്മ. മരുമക്കള്‍ : പി.ജെ. ജോര്‍ജ്, കെ.ജി. സഖറിയ, മാത്യൂസ് ഡേവിഡ്. സംസ്‌കാരം ജൂണ്‍ 18 ചൊവ്വാഴ്ച 10നു കൊട്ടാരക്കര സാല്‍വേഷന്‍ ആര്‍മി സെന്‍ട്രല്‍ ചര്‍ച്ച് സെമിത്തേരിയില്‍.

മാത്യു

മാത്യു

കൊട്ടാരക്കര : തൃക്കണ്ണമംഗല്‍ പുനിക്കോലി പൊയ്കയില്‍ മുന്‍ സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ വൈ.മാത്യു (83) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: സൂസമ്മ മാത്യു , ജോണ്‍ മാത്യു, അനിത മാത്യു, ദീപ മേരി മാത്യു. മരുമക്കള്‍: സഖറിയ, സൂസന്‍ ജോണ്‍, ജോണ്‍ മാത്യു, ഡോ. ഡാനിയേല്‍ ജോണ്‍.

രാജമ്മ

രാജമ്മ

കൊട്ടാരക്കര അണ്ടൂര്‍ എള്ളുവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ പിള്ളയുടെ ഭാര്യ രാജമ്മ(74) അന്തരിച്ചു. മക്കള്‍: ശശിധരന്‍ പിള്ള, സുധര്‍മ്മണിയമ്മ, രാധാകൃഷ്ണപിള്ള, രാധാമണിയമ്മ,ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കള്‍: സതിയമ്മ, രവീന്ദ്രന്‍ പിള്ള, വസന്തകുമാര്‍, സൂര്യകല. സഞ്ചയനം 9ന് 8ന്.

കലയപുരം പൂവറ്റൂര്‍ കിഴക്ക് മോഹനവിലാസത്തില്‍ പരേതനായ ഗംഗാധരന്‍ പിള്ളയുടെ ഭാര്യ എല്‍. ദേവകിയമ്മ (77) നിര്യാതയായി. മക്കള്‍: മോഹനന്‍ പിള്ള, രാധാകൃഷ്ണപിള്ള, ഷീല. മരുമക്കള്‍: ലതാകുമാരി, ശോഭനകുമാരി, പരേതനായ രാമചന്ദ്രന്‍ പിള്ള. സഞ്ചയനം 19ന് എട്ടിന്.

കുഞ്ഞമ്മ (81)

കുഞ്ഞമ്മ (81)

വാളകം : കോയിപ്പുറത്ത് വീട്ടില്‍ പരേതനായ കെ.ജി. ഫിലിപ്പിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. മക്കള്‍ : ഏബ്രഹാം ഫിലിപ്പ്, സുമം, മോഹന്‍, ബിജോയ്. മരുമക്കള്‍ : ലില്ലി, സരസന്‍, പ്രഭ. സംസ്‌കാരം മെയ് 16 വ്യാഴാഴ്ച 3.30ന് മാര്‍ത്തോമ്മാ വലിയപള്ളി സെമിത്തേരിയില്‍ നടക്കും.

എഴുകോണ്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ പാറയ്ക്കല്‍ പുത്തന്‍ വീട്ടില്‍ തുളസീധരന്‍ (54) നിര്യാതനായി. സംസ്‌കാരം നാളെ 10ന്. ഭാര്യ: ഉഷ. മക്കള്‍: അഞ്ജിത്ത്, അഞ്ജന.

എഴുകോണ്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ പാറയ്ക്കല്‍ പുത്തന്‍ വീട്ടില്‍ തുളസീധരന്‍ (54) നിര്യാതനായി. സംസ്‌കാരം നാളെ 10ന്. ഭാര്യ: ഉഷ. മക്കള്‍: അഞ്ജിത്ത്, അഞ്ജന.

രവീന്ദ്രന്‍

രവീന്ദ്രന്‍

എഴുകോണ്‍ കാരുവേലില്‍ ഇടവട്ടം ചാങ്ങയില്‍ എന്‍. രവീന്ദ്രന്‍ (65) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: രജു ( കെ.എസ്.ഇ.ബി, കുണ്ടറ ) , ബിജു . മരുമകള്‍: അനുജ.

ജസന്‍

ജസന്‍

കൊട്ടാരക്കര: തൃക്കണ്ണമംഗല്‍ ഇടിസി പൊന്‍മാനൂര്‍ പടിഞ്ഞാറേവിള വീട്ടില്‍ ജോസ് ജോര്‍ജിന്റെ മകന്‍ ജസന്‍ (ഏഴ്) നിര്യാതനായി. മൃതദേഹം ഇന്ന് ഒന്‍പതിനു തൃക്കണ്ണമംഗല്‍ സിവിഎന്‍എംഎസ് എല്‍പി സ്‌കൂളില്‍ കൊണ്ടുവരും. സംസ്‌കാരം 10നു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അമ്പലപ്പുറം പൂവന്‍പൊയ്ക ബ്രദ്‌റണ്‍ സെമിത്തേരിയില്‍.

ബാലചന്ദ്രന്‍

ബാലചന്ദ്രന്‍

കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കോടിയാട്ട് പത്മവിലാസത്തില്‍ പി. ബാലചന്ദ്രന്‍ (60) അന്തരിച്ചു. ഭാര്യ: വസന്തകുമാരി. മകള്‍: ലക്ഷ്മി. മരുമകന്‍: പ്രദീപ്.

 രവീന്ദ്രനാചാരി (56) നിര്യാതനായി.

രവീന്ദ്രനാചാരി (56) നിര്യാതനായി.

കൊട്ടാരക്കര ഇഞ്ചക്കാട് രമ്യാഭവനില്‍ രവീന്ദ്രനാചാരി (56) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: രമ്യ, ധന്യ. മരുമക്കള്‍: ജയകുമാര്‍, ശ്രീകുമാര്‍.

ആര്‍. ശാന്ത (52)

ആര്‍. ശാന്ത (52)

കൊട്ടാരക്കര : ചെങ്ങമനാട് നടുക്കുന്ന് മഹേഷ് ഭവനില്‍ പരേതനായ ശശിയുടെ ഭാര്യ ആര്‍. ശാന്ത (52) നിര്യാതയായി. മക്കള്‍ : മനോജ്കുമാര്‍, മഞ്ജു, മഹേഷ്‌കുമാര്‍. സംസ്‌കാരം ഏപ്രില്‍ 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

വൈ. ജോര്‍ജ് (77)

വൈ. ജോര്‍ജ് (77)

കൊട്ടാരക്കര : ചിരട്ടക്കോണം ഈട്ടിവിളമുക്ക് സ്റ്റാന്‍ലി ഭവനില്‍ വൈ. ജോര്‍ജ് (77) നിര്യാതനായി. ഭാര്യ : കുഞ്ഞമ്മ. മക്കള്‍ : ഗ്ലോറി, പ്രസാദ്, സ്റ്റാന്‍ലി, കുമാരി, മിനി. മരുമക്കള്‍ : സാംകുട്ടി, ഷെറിന്‍, മേഴ്‌സി, അലക്‌സാണ്ടര്‍, പരേതനായ ബേബി തോമസ്. സംസ്‌കാരം ഏപ്രില്‍ 20 ശനിയാഴ്ച ഒന്നിനു വാളകം ടിപിഎം സെമിത്തേരിയില്‍.

കുമാരപിള്ള (86)

കുമാരപിള്ള (86)

കലയപുരം : മണക്കാട്ടുവീട്ടില്‍ കുമാരപിള്ള (പൊടിയന്‍പിള്ള-86) നിര്യാതനായി. ഭാര്യ : കമലാക്ഷിയമ്മ. മക്കള്‍ : ശാന്തമ്മ, ശാരദാമ്മ, ശശിധരന്‍പിള്ള. മരുമക്കള്‍ : രാമന്‍കുട്ടിനായര്‍, ഭാസ്‌കരന്‍പിള്ള, രമാദേവി. സംസ്‌കാരം ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ നടന്നു.

എന്റെചിത്രം